Kochi Budget Development
Kochi Budget Development 2026: പിണറായി സർക്കാരിന്റെ ബജറ്റുകളിൽ കൊച്ചിക്ക് ചരിത്ര മുന്നേറ്റം | Kalamassery Vartha
കൊച്ചി:രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാംവർഷ ബജറ്റിലേക്കു കടക്കുമ്പോൾ, വ്യവസായ-വാണിജ്യ തലസ്ഥാനമായ കൊച്ചി ജില്ല വലിയ പ്രതീക്ഷകളിലാണ്. കഴിഞ്ഞ നാല് ബജറ്റുകളിലായി ജില്ലയുടെ അടിസ്ഥാന വികസനാവശ്യങ്ങൾ മുതൽ വൻകിട അടിസ്ഥാനസൗകര്യ പദ്ധതികൾവരെ സംസ്ഥാന സർക്കാർ അനുവദിച്ച പിന്തുണ, കൊച്ചിയുടെ ചരിത്രത്തിൽ തന്നെ അപൂർവമായ മുന്നേറ്റമായി മാറിയിരിക്കുകയാണ്.Kochi Budget Development
Kochi Budget Development പദ്ധതികളുടെ ഭാഗമായി,കൊച്ചി നഗരത്തിലെ വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരമായി നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്‌ത്രൂ, കൊച്ചി മെട്രോ കാക്കനാട് പാത, വാട്ടർ മെട്രോ തുടങ്ങിയ പദ്ധതികൾ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
ആദ്യ ബജറ്റിൽ തന്നെ കൊച്ചി മെട്രോ വികസനത്തിനായി 150 കോടി രൂപയും, ബ്രേക്‌ത്രൂ പദ്ധതിക്കായി 10 കോടി രൂപയും നീക്കിവച്ചിരുന്നു. ഇതോടൊപ്പം, അടുത്ത മാസം നാടിനു സമർപ്പിക്കാനിരിക്കുന്ന കൊച്ചി ക്യാൻസർ സെന്ററിന് ആദ്യഘട്ടമായി 15 കോടി രൂപ അനുവദിച്ചത് ആരോഗ്യ മേഖലയിൽ വലിയ ചുവടുവയ്പ്പായി.

Kochi Budget Development പദ്ധതികളുടെ ഭാഗമായി,രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ പദ്ധതി യാഥാർഥ്യമാക്കിയതും കൊച്ചിയെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കി. ഗതാഗത രംഗത്തെ ഈ നവീകരണം നഗര ജീവിതത്തെ കൂടുതൽ സുഗമമാക്കുകയാണ്.
രണ്ടാംവർഷ ബജറ്റിൽ, റോഡ് വികസനം, പെട്രോകെമിക്കൽ വ്യവസായം, ഗ്രാഫീൻ ഗവേഷണം, ഐടി മേഖല, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി. വ്യവസായ വളർച്ചയും തൊഴിൽ സൃഷ്ടിയും ലക്ഷ്യമാക്കിയ ഈ നയങ്ങൾ കൊച്ചിയെ ഭാവിയിലേക്ക് നയിക്കുന്ന ശക്തിയായി.

2023ലെ ബജറ്റിൽ, മറൈൻ ഡ്രൈവിൽ 2150 കോടി രൂപ ചെലവിൽ നിർമിക്കുന്ന അന്താരാഷ്ട്ര വാണിജ്യ ഭവനസമുച്ചയം, കളമശേരിയിലെ ജുഡീഷ്യൽ സിറ്റി, വിനോദസഞ്ചാര വികസനത്തിന് ഊന്നൽ നൽകുന്ന കൺവൻഷൻ സെന്റർ എന്നിവ പ്രഖ്യാപിച്ചു. ഈ പദ്ധതികൾ നിലവിൽ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
Kochi Budget Development പദ്ധതികളുടെ ഭാഗമായി,കാക്കനാട് മെട്രോ പാതയ്ക്കായി 239 കോടി രൂപ നീക്കിവച്ചത് നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി. അതേസമയം, 13 കോടി രൂപ വകയിരുത്തിയ കിൻഫ്ര കൺവൻഷൻ കം എക്‌സിബിഷൻ സെന്റർ അടുത്തവർഷം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി ഇതിനകം പ്രവർത്തനം ആരംഭിച്ചു. നഗരവികസനത്തിന് ശാസ്ത്രീയ ദിശ നൽകുന്നതിൽ ഇത് നിർണായക പങ്കുവഹിക്കും. അതോടൊപ്പം, ഓപ്പറേഷൻ ബ്രേക്‌ത്രൂവിന് വീണ്ടും 10 കോടി രൂപ അനുവദിച്ചു.

Kochi Budget Development പദ്ധതികളുടെ ഭാഗമായി,മാലിന്യസംസ്‌കരണ പദ്ധതി, കുടിവെള്ള പദ്ധതികൾ, പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, ലൈഫ് ഭവന പദ്ധതി, ലാൻഡ് പൂളിങ് തുടങ്ങിയ ജനക്ഷേമ പദ്ധതികൾക്കും സർക്കാർ വലിയ പ്രാധാന്യം നൽകി.
അവസാന യുഡിഎഫ് സർക്കാർ അവതരിപ്പിച്ച അഞ്ചാംവർഷ ബജറ്റിൽ ജില്ല വലിയ രീതിയിൽ അവഗണിക്കപ്പെട്ടിരുന്നുവെന്ന വിലയിരുത്തലാണ് പൊതുവേ ഉയർന്നത്. എന്നാൽ, 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനു ശേഷം അവതരിപ്പിച്ച ഒമ്പത് ബജറ്റുകളിലും കൊച്ചി ജില്ലക്ക് മുൻഗണന ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്.
വികസനവും ജനക്ഷേമവും കൈകോർത്ത ഈ ബജറ്റ് സമീപനം, കൊച്ചിയെ കേരളത്തിന്റെ വളർച്ചാ എൻജിനായി മാറ്റുന്നതിൽ നിർണായകമായ പങ്കാണ് വഹിക്കുന്നത്.
